ജയ്പുർ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഏഴുവിക്കറ്റിനാണ് രാജസ്ഥാൻ കീഴടക്കിയത്. ലഖ്‌നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. 38 പന്തിൽ നിന്ന് 93 റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശില്പി. ജയത്തോടെ പോയന്റ് പട്ടികയിൽ നാലാമതെത്തിയ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത സജീവമാക്കി.
തുടക്കം മുതൽ തകർത്തടിച്ച് രാജസ്ഥാൻ
221 റൺസ് വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് രാജസ്ഥാൻ തുടങ്ങിയത്. നായകൻ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും മികച്ച തുടക്കം നൽകി. 23 പന്തിൽ 43 റൺസെടുത്ത ജയ്‌സ്വാൾ പുറത്തായെങ്കിലും, വൈഭവും ധ്രുവ് ജുറേലും ചേർന്ന് സ്കോർ ഉയർത്തി. പത്ത് സിക്സറുകളും ഏഴ് ഫോറുകളും ഉൾപ്പെട്ട വൈഭവിന്റെ ഇന്നിങ്സാണ് ലഖ്നൗവിന്റെ പ്രതീക്ഷകൾ തകർത്തത്. സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ വൈഭവ് പുറത്തായി. 53 റൺസുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറേൽ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.
റെക്കോർഡുകൾ തിരുത്തി വൈഭവ്
സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 579 റൺസോടെ വൈഭവ് ഒന്നാമതെത്തി. കൂടാതെ, ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ 53 സിക്സറുകളോടെ വൈഭവ് രണ്ടാമതെത്തി. 59 സിക്‌സറുകൾ നേടിയ ക്രിസ് ഗെയ്‌ൽ മാത്രമാണ് മുന്നിലുള്ളത്.
ലഖ്‌നൗ ഇന്നിങ്‌സ്
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മികച്ച തുടക്കമാണ് നൽകിയത്. മിച്ചൽ മാർഷും (96) ജോഷ് ഇംഗ്ലിസും (60) ചേർന്ന് ടീമിനെ മികച്ച സ്കോറിലെത്തിച്ചു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നൗ 220 റൺസെടുത്തത്. ഋഷഭ് പന്ത് 35 റൺസെടുത്തു. രാജസ്ഥാനായി യാഷ് രാജ് രണ്ടുവിക്കറ്റെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

