പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങൾ ഒരു മാസത്തിനകം  പൂർണ തോതിൽ പ്രവർത്ത സജ്ജമാക്കും: ഡിടിപിസി

Kannadiparamba online news

പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങൾ ഒരു മാസത്തിനകം  പൂർണ തോതിൽ പ്രവർത്ത സജ്ജമാക്കും: ഡിടിപിസി

കാട്ടാമ്പള്ളി:
പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങൾ ഒരു മാസത്തിനകം  പൂർണ തോതിൽ പ്രവർത്ത സജ്ജമാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ വാർത്താക്കുറിപ്പിൽ  അറിയിച്ചു.  നിലവിൽ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും പുതിയ ഏജൻസി കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പുല്ലൂപ്പിക്കടവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി  സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകിയ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം  റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ മാത്രമാണ് തുറന്നു കൊടുക്കാൻ ഉള്ളത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ടെക്‌നിക്കൽ കമ്മിറ്റി പരിശോധന നടത്തി മാത്രമേ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ തുറക്കാൻ കഴിയു എന്നതിനാൽ ആണ് പ്രസ്‌തുത അനുമതി വൈകിയിട്ടുള്ളത്. നിലവിൽ, വാക്ക് വേ , ഇരിപ്പിട സൗകര്യങ്ങൾ, ടോയ്‌ലറ്റ് എന്നിവ അടക്കമുള്ളവ സഞ്ചാരികൾക്ക് തുറന്നു നൽകിയിട്ടുണ്ട്.
കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തിന്റെ നടത്തിപ്പ് നേരത്തെ ഏറ്റെടുത്ത കരാറുകാരൻ കരാർ തുടർന്ന് പോകാൻ താല്പര്യം ഇല്ലെന്ന്  അറിയിച്ചതിനെ തുടർന്ന് ആണ് പുതിയ കരാർ വിളിക്കേണ്ടി വന്നത്.
പുല്ലൂപ്പി കടവിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെ 47000 സന്ദർശകർ പ്രസ്‌തുത കേന്ദ്രത്തിൽ എത്തി ചേർന്നിട്ടുണ്ട്.ഈ കാലയളവിൽ പ്രസ്‌തുത കേന്ദ്രത്തിൽ നിന്നുള്ള വരുമാനം  8,25,630 രൂപയാണെന്നും അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!