ആദ്യ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി. ആദ്യ ഗോൾ നേടിയത് ഫ്രാൻസായിരുന്നെങ്കിലും ഞൊടിയിടയിൽ രണ്ട് ഗോളുകൾ നേടി സ്പെയ്ൻ മത്സരം പിടിച്ചെടുക്കുക യായിരുന്നു. ഇന്നലെ നടന്ന സെമിഫൈനലിന്റെ ആദ്യ 25 മിനിട്ടിനികം പിറന്നത് മൂന്ന് ഗോളുകളാണ്. മത്സരത്തിന്റെ 9-ാം മിനിട്ടിൽ കോളോ മുവാനിയുടെ ഹെഡറിലൂടെ ഫ്രാൻസ് ആദ്യ ഗോൾ നേടി. എന്നാൽ 21-ാം മിനിട്ടിൽ കൗമാരതാരം ലാമിൻ യമാലിലൂടെ സ്പെയ്ൻ തിരിച്ചടിച്ച് 1-1ന് സമനിലയിലെത്തിച്ചു. ഇതോടെ യൂറോകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനായി ലാമിൻ യമാൽ മാറി. 25-ാം മിനിട്ടിൽ ഡാനി ഓൾമോയിലൂടെ സ്പെയ്ൻ 2-1ന് മുന്നിലെത്തി. ഈ സ്കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

