കണ്ണൂർ:തെരുവുനായകളെ പിടികൂടി സംരക്ഷിക്കാൻ കോർപറേഷനകത്ത് രണ്ടും കണ്ടോൺമെന്റിൽ ഒന്നും ഷെൽട്ടറുകൾ സ്ഥാപിക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കാൻ യോഗം കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
വാക്സിനേഷൻ പ്രവർത്തികൾക്ക് കോർപറേഷനിൽ നോഡൽ ഓഫീസർക്ക് ചുമതല നൽകും . കോർപറേഷനിൽ എബിസി കേന്ദ്രം തുടങ്ങുക
മാലിന്യം വലിച്ചെറിയുന്നത് കർശനമായി തടയുക,
ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർ ഉത്തരവ് പ്രഖ്യാപിക്കും.കലക്ടർ മോണിറ്ററിംഗ് കമ്മിറ്റി അധ്യക്ഷനായി സ്ഥിതിഗതികൾ നിരീക്ഷിക്കും.
തെരുവ് നായ ശല്യം രൂക്ഷമാകാതെ നിയന്ത്രിക്കാനായില്ലെങ്കിൽ ജനങ്ങൾക്ക് നടന്നു പോവാനാത്ത സ്ഥിതിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പിടികൂടുന്ന തെരുവ് നായകൾക്ക് ഷെൽട്ടറിൽ തന്നെ ഭക്ഷണമെത്തിക്കുമെന്നും ഭക്ഷണം പുറത്ത് വലിചെറിയരുതെന്നും മന്ത്രി പറഞ്ഞു.
നഗര പ്രദേശങ്ങളിൽ ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ.ഇന്ന് കാലത്ത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗശേഷം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ യോഗത്തിനെത്തിയില്ല. കെ വി സുമേഷ് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ , കണ്ണൂർ സിറ്റി ജില്ലാ പോലീസ് മേധാവി കമ്മീഷണർ പി നിഥിൻ രാജ്, കണ്ടോൺമെൻറ് സിഇഒ മാധവി ഭാർഗ്ഗവ് , റെയിൽവേ മാനേജർ സജിത്ത്, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ,ജില്ലാ ആരോഗ്യ – മൃഗസംരക്ഷണ- തദ്ദേശസ്വയംഭരണ – റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ. തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.