ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസ് വൈകി; ആശുപത്രിയിലെത്തിക്കാൻ വൈകിയ ആദിവാസി കുട്ടി മരിച്ചു

Kannadiparamba online news

പാൽച്ചുരം: ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ ആദിവാസി കുഞ്ഞ് മരിച്ചു. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുൽ ആണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാനായി വിളിച്ച ആംബുലൻസിന് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 55 മിനിറ്റ് വൈകിയാണ് താഴെ പാൽച്ചുരത്ത് എത്താനായത്. ഏഴുകിലോമീറ്റർ ദൂരം പരമാവധി ഒൻപതുമിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലൻസ് കുരുക്കിൽപ്പെട്ട് വൈകുകയായിരുന്നു. കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. തുടർന്ന് കുട്ടിയുമായി മാനന്തവാടി ആസ്പത്രിയിലേക്ക് പോയ ആംബുലൻസ് ചുരത്തിലെ ഗതാഗതക്കുരുക്കിലും പെട്ടു. വീണ്ടും ഒരുമണിക്കൂർ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ അസുഖബാധിതനാണ് പ്രജുൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!