കണ്ണൂർ കക്കാട് ടൗണിലെ ആലിയ തട്ടുകടയിലെ ജൈവ അജൈവ മാലിന്യങ്ങൾ പുല്ലുപ്പി പാലത്തിന് സമീപം റോഡരികിൽ തള്ളിയതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് കണ്ടെത്തി. റോഡരികിൽ പല ദിവസങ്ങളിൽ ആയി തള്ളിയിരിക്കുന്ന മാലിന്യത്തിൽ നിന്നും കിട്ടിയ തെളിവുകളിൽ നിന്നാണ് കക്കാട് അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ആലിയ തട്ടുകടയിലെ മാലിന്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞത്.ഹോട്ടൽ ഉടമക്ക് 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകാനും ഹോട്ടൽ ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി .ജില്ലാതല എൻഫോസ്മെൻ്റ് സ്ക്വാഡുകൾ രണ്ടുദിവസമായി നടത്തിയ വിശദമായ പരിശോധനയിലാണ് പലയിടത്തായി തള്ളിയ മാലിന്യങ്ങൾ പരിശോധിച്ച് തെളിവുകൾ കണ്ടെത്തിയത്.പരിശോധനയിൽ സ്ക്വാഡ് ലീഡർ ലജി എം ,അഷ്റഫ് പി പി, അജയകുമാർ കെ ആർ, ശരികുൽ അൻസാർ, എൽ നാ, ദിബിൽ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സജയൻ എന്നിവർ പങ്കെടുത്തു
പുല്ലുപ്പി പാലത്തിന് സമീപം റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ തട്ടുകടയു ടമക്ക് പിഴ
