തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളെ അപമാനിച്ച ഗതാഗതമന്ത്രി സി പി ജോൺ മാപ്പുപറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസം, നവോത്ഥാന മുന്നേറ്റങ്ങൾ, കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകൾ എന്നിവയിലൂടെ മുന്നേറിയ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന പരാമർശമാണ് മന്ത്രിയുടേതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന പുരുഷമേധാവിത്വ ചിന്തയാണ് മന്ത്രിയുടെ വാക്കുകളിൽ പ്രകടമായത്. സ്ത്രീകൾക്കുള്ള സൗജന്യയാത്ര യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തിയശേഷം അത് ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കുകയും പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെ അപമാനിക്കുകയുമാണ് സർക്കാർ ചെയ്തതെന്ന് ഗോവിന്ദൻ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് യാത്രാച്ചെലവ് കണ്ടെത്തുന്നത്. ഏതെങ്കിലും സ്ത്രീ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ ഔദാര്യമല്ലിത്. വോട്ട് നേടുന്നതിനായി യുഡിഎഫ് നൽകിയ വാഗ്ദാനമാണ്. എന്നിട്ടും പദ്ധതി ഉപയോഗിക്കുന്നവരെ പാവപ്പെട്ടവരായി അഭിനയിക്കുന്നവരെന്ന തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

