കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്ക് ചാൻസലർ നേരിട്ട് നിയമനം നടത്തി. സാധാരണഗതിയിൽ സിൻഡിക്കേറ്റ് നിർദ്ദേശിക്കുന്ന അംഗങ്ങളെയാണ് ഇത്തരം സമിതികളിൽ നിയമിക്കാറുള്ളത്. എന്നാൽ, ഈ കീഴ്‌വഴക്കം ലംഘിച്ച് ചാൻസലർ ഏകപക്ഷീയമായി ഉത്തരവിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സർവകലാശാലാ സിൻഡിക്കേറ്റ് സമർപ്പിച്ച പട്ടികയിലെ പേരുകൾ മാറ്റിയാണ് ചാൻസലർ സ്വന്തം നിലയിൽ പുതിയ അംഗങ്ങളെ നിശ്ചയിച്ചത്. ചാൻസലറുടെ ഈ നടപടിക്ക് പിന്നിൽ വലിയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ആക്ഷേപം.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടന്നുവരുന്ന കാവിവൽക്കരണത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്ന് സിൻഡിക്കേറ്റ് അംഗം എൽ. സുകന്യ വ്യക്തമാക്കി. സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്നവരെ സർവകലാശാലകളുടെ ഭരണസമിതികളിലും അധ്യാപക തസ്തികകളിലും തിരുകിക്കയറ്റാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് അവർ ആരോപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

