കണ്ണൂർ: സോഷ്യൽ മീഡിയ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വർദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. മുന്നറിയിപ്പ് നൽകി. അപരിചിതരായ വ്യക്തികളുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിക്കുമ്പോൾ അമിതമായ വിശ്വാസം അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എടിഎം കാർഡ് വിവരങ്ങൾ, ഒടിപി (OTP), പിൻ (PIN) എന്നിവ ആരുമായും പങ്കുവെക്കരുത്. പണം സ്വീകരിക്കാൻ ക്യു.ആർ. കോഡുകൾ സ്കാൻ ചെയ്യേണ്ടതില്ലെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം. കസ്റ്റംസ് ഫീസ്, മെഡിക്കൽ എമർജൻസി തുടങ്ങിയ വൈകാരികമായ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുന്നവരെ ഉടൻ വിശ്വസിക്കരുത്. പലപ്പോഴും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ കൃത്യമായ ജാഗ്രത പുലർത്തണമെന്നും തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും ഡി.ഐ.ജി. നിർദ്ദേശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

