രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ചു, ജയിലിൽ തുടരും

Kannadiparamba online news
Screenshot

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ അദ്ദേഹം ജയിലിൽ തുടരും. ജാമ്യത്തിനായി തിങ്കളാഴ്ച സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

ശക്തമായ വാദപ്രതിവാദങ്ങൾ:

രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന് സ്ഥാപിക്കാൻ ഡിജിറ്റൽ തെളിവുകൾ സഹിതം പ്രതിഭാഗം വാദിച്ചു. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ തെളിവായിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷൻ നിലപാട്:

എന്നാൽ, എം.എൽ.എക്കെതിരെ നിരന്തരം പരാതികൾ വരികയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (SIT) വാദിച്ചു. രാഹുലിനെതിരെ കൂടുതൽ പരാതികൾ വരാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!