തലായി ലതേഷ് വധക്കേസ്: 7 ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kannadiparamba online news
Screenshot

തലശ്ശേരി: സി.പി.ഐ.എം പ്രവർത്തകൻ തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി 35 വർഷം തടവും 1,40,000 രൂപ പിഴയും പ്രതികൾ അടയ്ക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

ശിക്ഷിക്കപ്പെട്ട പ്രതികൾ:

സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ എട്ടാം പ്രതി വിചാരണക്കാലയളവിൽ മരിച്ചിരുന്നു. 9 മുതൽ 12 വരെയുള്ള നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

ക്രൂരമായ കൊലപാതകം:

2008 ഡിസംബർ 31-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ പ്രതികൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പിന്തുടർന്നെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ലതേഷിന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.

17 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!