നിപ; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ജാഗ്രതാ നിർദേശം – സമ്പർക്കപ്പട്ടികയിൽ 543 പേർ

Kannadiparamba online news

തിരുവനന്തപുരം ▸
പാലക്കാട് ജില്ലയിൽ നിപ വൈറസ് രോഗം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് നിപ ഭീഷണി വീണ്ടും ഉയരുന്നു. ഇതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ എല്ലാ ആശുപത്രികളോടും ഉയർന്ന ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീനാ ജോർജ് അറിയിച്ചു.

57 വയസ്സുള്ള ഒരു വയോധികൻ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ചതിനെ തുടർന്നാണ് വീണ്ടും നിപ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ 46 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ, റൂട്ട് മാപ്പ് എന്നിവ അടിസ്ഥാനമാക്കി കോണ്ടാക്ട് ട്രേസിംഗ് ശക്തമാക്കി.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്ഥിരീകരണം ലഭിച്ച ശേഷം കൂടുതൽ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

🔎 ആകെ സമ്പർക്കപ്പട്ടിക: 543 പേർ
• പാലക്കാട്: 219
• മലപ്പുറം: 208
• കോഴിക്കോട്: 114
• എറണാകുളം: 2

മലപ്പുറത്ത് 10 പേർ ചികിത്സയിലാണ്, അതിൽ 2 പേർ ഐസിയുവിലുണ്ട്. 62 സാമ്പിളുകൾ ഇവിടെ നെഗറ്റീവ് ആയി. പാലക്കാട് ഒരാൾ ഐസൊലേഷനിലുണ്ട്. സംസ്ഥാനത്ത് നിലവിൽ 36 പേർ ഹയസ്റ്റ് റിസ്‌കിലും 128 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

🛑 നിർദേശങ്ങൾ:
• അനാവശ്യമായി ആശുപത്രികൾ സന്ദർശിക്കേണ്ടത് ഒഴിവാക്കുക
• രോഗികളെ സന്ദർശിക്കാൻ ഒരാൾക്ക് മാത്രമേ അനുമതിയുള്ളൂ
• എല്ലാ രോഗികളും, കൂട്ടിരിപ്പുകാരും, ആരോഗ്യപ്രവർത്തകരും മാസ്‌ക് നിർബന്ധമായി ധരിക്കണം

ഉന്നതതല യോഗം:
മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രധാന ഉദ്യോഗസ്ഥരും, ജില്ലാ കളക്ടർമാരും, പോലീസ് പ്രതിനിധികളും പങ്കെടുത്തു. സംസ്ഥാനം മുഴുവൻ നിപ നിരീക്ഷണത്തിനായി വ്യവസ്ഥകൾ കർശനമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!