കണ്ണൂർ : അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ മർദിച്ച് പരിക്കേൽപ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാഡിൽ. മാങ്ങാട്ടിടം കരിയിൽ മലപ്പിലായി ഹൗസിൽ എം.പി. സിജിത്ത് (45), സഹോദരൻ എം.പി. സുബിൻ (43 ) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കണ്ണൂർ മൂന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം.
പ്രതികളുടെ സഹോദരി സീനയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം വീട്ടിൽ അതിക്രമം നടത്തിയ ശേഷം സീനയുടെ മകൾ എം.പി. റാഷയെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ വീടിന്റെ ജനലുകളും വാതിലും തകർന്നിട്ടുണ്ട്. സിജിത്തിന്റെ ഭാര്യ റോജിമ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

