കണ്ണൂർ നഗരത്തിലെ മാലിന്യം നടാലിൽ .കാൽലക്ഷം രൂപ പിഴ ചുമത്തി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്

Kannadiparamba online news


കണ്ണൂർ നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.മഹേഷ് കെ. തലമുണ്ട,ബാബു കുറ്റിക്കകം എന്നിവർക്ക് സ്ക്വാഡ് 5000 രൂപ വീതവും മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതവും പിഴ ചുമത്തുന്നതിനു സ്ക്വാഡ് നിർദ്ദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാനായി അംഗീകൃത ഏജൻസികൾക്ക് നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് സ്ക്വാഡ് കർശന നിർദ്ദേശം നൽകി.കെട്ടിടം പണിയുടെ അവശിഷ്ടങ്ങ ൾ ,മോഡുലർ കിച്ചന്റെ പാക്കിംഗ് കവറുകൾ, ഫ്ളക്സ് ബോർഡിൻ്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ,കാലാവധി കഴിഞ്ഞ വളങ്ങൾ,മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ലാ സ്ക്വാഡ് കണ്ടെത്തിയത് പ്രസ്തുത അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്.രണ്ടുദിവസമായി നടന്ന പരിശോധനയിൽ ജില്ലാ എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ ലജി എം , എൻഫോഴ്സ്മെന്‍റ് ഓഫീസർ അജയകുമാർ കെ ആർ ,ശെരികുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് .കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി കെ, കണ്ടിജൻ്റ് ജീവനക്കാരായ ശ്യാമേഷ് സി പി , രാജീവൻ എം, എന്നിവരും പങ്കെടുത്തു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!