കണ്ണൂർ: മയക്കുമരുന്ന് കേസിൽ പ്രതിക്ക് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു.തലശേരി കോട്ടയം എരുവട്ടി സ്വദേശി ഉമാ നിവാസിൽ കുന്നിന് മീത്തൽ മുഹമ്മദ് ഷാനിലിനെയാണ് കോടതി ശിക്ഷിച്ചത്.
2022 ഒക്ടോബർ 6ന് രാത്രി 10 മണിക്ക് തോട്ടടയിൽ വെച്ച് ടിയാഗോകാറിൽ കടത്തുകയായിരുന്ന
191 എൽ.എസ്.ഡി. സ്റ്റാമ്പുകൾ, 6.4 ഗ്രാം മാരക ലഹരിമരുന്നായ മെത്താംഫിറ്റാമിൻ എന്നിവയുമായി എക്സൈസ് സംഘം പിടികൂടിയ കേസിലാണ് കോടതി വിധി.അന്നത്തെ
കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.
ജുഡീഷ്യൽകസ്റ്റഡിയിലിരിക്കെ
കണ്ണൂർ അസിസ്റ്റൻ്റ് കമ്മീഷണർ ആയിരുന്നടി.രാഗേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് (എൻ.ഡി.പി. എസ് സ്പെഷ്യൽ ) കോടതി വിചാരണ പൂർത്തിയാക്കുകയും പ്രതിക്ക്
11 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

