നാടിനെ അക്ഷരലോകവുമായി ബന്ധിപ്പിച്ച വി.കെ. നാരായണന് വിട; അന്ത്യാഞ്ജലിയർപ്പിച്ച് പെരുമാച്ചേരി

Kannadiparamba online news
Screenshot

മയ്യിൽ: പുറംലോകത്തെ വാർത്തകളും വിശേഷങ്ങളും വായനയിലൂടെ നാടുമായി ബന്ധിപ്പിച്ച പെരുമാച്ചേരിയിലെ വി.കെ. നാരായണന് നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കാർഷിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് പെരുമാച്ചേരിയിലെത്തിയത്. ഉറ്റവരും നാട്ടുകാരും സ്നേഹത്തോടെ ‘കേളമ്പേത്ത്’ എന്നായിരുന്നു ഈ മുതിർന്ന കോൺഗ്രസ് നേതാവിനെ വിളിച്ചിരുന്നത്.

അക്ഷരങ്ങളെത്തിച്ച ആറു പതിറ്റാണ്ടുകൾ:

ആറ് പതിറ്റാണ്ട് മുൻപ് പുലർച്ചെമുതൽ പത്രങ്ങളുമായി വിദൂരദേശങ്ങളിൽ വരെ നടന്നെത്തുക എന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. കൊളച്ചേരി മുക്കിലെത്തുന്ന മാതൃഭൂമി പത്രക്കെട്ടുകൾ ചുമന്ന് എട്ട് കിലോമീറ്ററോളം ദൂരം കാൽനടയായി പിന്നിട്ട് ചെക്കിക്കുളം വരെയെത്തിച്ചിരുന്നത് കേളമ്പേത്തായിരുന്നു. കൂടാതെ, പ്രദേശത്തെ പ്രാദേശിക വാർത്തകൾ പത്രമോഫീസുകളിൽ കൃത്യമായി എത്തിക്കുന്നതിലും അദ്ദേഹം ജാഗ്രത കാട്ടിയിരുന്നു.

നേതൃനിരയിലെ സജീവ സാന്നിധ്യം:

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പഞ്ചായത്തംഗം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ്, മന്ദമ്പേത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റ്, പെരുമാച്ചേരി ഇളനീർമഠം സെക്രട്ടറി, ഇരിക്കൂർ ബ്ലോക്ക് ബിൽഡിങ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. പെരുമാച്ചേരി ഗാന്ധിസ്മാരക വായനശാലയുടെ സ്ഥാപകനായ അദ്ദേഹം കൊട്ടിയൂർ ഇളനീർ സേവാസംഘം കാരണവരുമായിരുന്നു.

അനുശോചന യോഗം:

തുടർന്ന് നടന്ന അനുശോചന യോഗത്തിൽ അഡ്വ. കെ.സി. ഗണേശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള, ടി.കെ. ഗോവിന്ദൻ, രജിത്ത് നാറാത്ത്, കെ.പി. ശശിധരൻ, സി.എച്ച്. മൊയ്തീൻകുട്ടി, കെ.പി. ബാലകൃഷ്ണൻ, കെ.കെ. സോമൻ, പി. ശിവരാമൻ, ഒ.സി. പ്രദീപ്‌കുമാർ, കൃഷ്ണൻ പെരുമാച്ചേരി എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!