കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രം ഓർമ്മപ്പെടുത്തിക്കൊണ്ട് പാർട്ടിക്കുള്ളിലെ ‘ഒറ്റുകാർക്കും വർഗവഞ്ചകർക്കും’ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി സി.പി.ഐ (എം) നേതാവ് കെ.കെ. രാഗേഷ്. തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലെ പഴയകാല കർഷക സമരങ്ങളും രക്തസാക്ഷിത്വവും വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചരിത്രം സ്പന്ദിക്കുന്ന മണ്ണ്:
മോറാഴ, പാടിക്കുന്ന്, കണ്ടക്കൈ, ബക്കളം, കൊളച്ചേരി തുടങ്ങിയ സ്ഥലങ്ങൾ വെറും പേരുകളല്ലെന്നും, ഹൃദയരക്തം കൊടുത്ത് നേടിയ അഭിമാനബോധത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള മാറ്റം പൂർണ്ണമാക്കിയ മോറാഴ സംഭവം, 1935-ൽ കൊളച്ചേരിയിൽ രൂപീകരിച്ച കർഷകസംഘം, കണ്ടക്കൈ പുല്ലുപറിക്കൽ സമരം, സമരനായിക കുഞ്ഞാക്കമ്മയുടെ ത്യാഗങ്ങൾ എന്നിവയെല്ലാം അദ്ദേഹം എടുത്തുപറയുന്നുണ്ട്. പോലീസിന്റെയും കോൺഗ്രസ് ഗുണ്ടാപ്പടയുടെയും നരനായാട്ടിനെ നേരിട്ടാണ് വടക്കേ മലബാറിൽ പാർട്ടി വളർന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വർഗവഞ്ചകർക്ക് മുന്നറിയിപ്പ്:
ഈ ചരിത്രമറിയാത്തത് വലിയ കുറ്റമല്ലെന്നും, എന്നാൽ അതിനെ നിന്ദിക്കുന്നത് ക്ഷമിച്ചുകൂടാത്ത അപരാധമാണെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. വ്യാപകമായ ഉൾപ്പാർട്ടി ജനാധിപത്യവും കർശനമായ കേന്ദ്രീകൃത നേതൃത്വവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ പാർട്ടിക്ക് ജനകീയ ജനാധിപത്യവിപ്ലവത്തിലേക്ക് മുന്നേറാൻ കഴിയൂ. കുലംകുത്തികൾക്കും വർഗവഞ്ചകന്മാർക്കും ചരിത്രത്തിൽ എവിടെയാണ് സ്ഥാനമെന്ന് അറിയാമെന്നും, ഈ തിരിച്ചറിവ് ഓരോരുത്തരും സ്വയമാർജ്ജിച്ച് പ്രസ്ഥാനത്തിന് കരുത്തുപകരണമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം 👇
https://www.facebook.com/share/p/1Ar636a1Gq/?mibextid=wwXIfr
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

