പുല്ലൂപ്പി: പുല്ലൂപ്പി 13-ാം വാർഡിലെ ചെങ്ങിനകണ്ടി റോഡിലെ കൊക്കട്ടക്കുന്ന് കയറ്റത്തിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ഈ പ്രദേശത്തെ ടി-ജംഗ്ഷനിൽ (T-Junction) വാഹനങ്ങൾ തമ്മിൽ കാണാൻ സാധിക്കാത്തതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം ചെറുതും വലുതുമായ എട്ട് അപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത് എന്ന് നാട്ടുകാർ കണ്ണാടിപറമ്പ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു .ഇതിനുപുറമെ റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടി കിടക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച പൂർണ്ണമായും മറയ്ക്കുകയാണ്. ഈ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയാൽ ഒരു പരിധിവരെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
അപകടകാരണം:
ചെങ്ങിനകണ്ടി റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്തെ കുത്തനെയുള്ള കയറ്റമാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഈ കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മെയിൻ റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാൻ സാധിക്കില്ല. കയറ്റം ആയതുകൊണ്ടുതന്നെ വാഹനങ്ങൾ വേഗത വർധിപ്പിച്ചു വരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടുന്നു. ഇതിനുപുറമെ റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടി കിടക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച പൂർണ്ണമായും മറയ്ക്കുകയാണ്. ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന വാഹനങ്ങളും നേരെ വരുന്ന വാഹനങ്ങളും തമ്മിൽ ദൂരക്കാഴ്ചയില്ലാത്തത് ഡ്രൈവർമാരെ വെട്ടിലാക്കുകയാണ്.
അപകടസാധ്യത കണക്കിലെടുത്ത് ഈ വളവിൽ അടിയന്തിരമായി ഒരു കോൺവെക്സ് മിറർ (Convex Mirror) സ്ഥാപിക്കണമെന്നും റോഡരികിലെ കാടുകൾ വെട്ടിമാറ്റണമെന്നും പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു. വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

