ചികിത്സാ പിഴവ് ആരോപണം; കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു

Kannadiparamba online news

തൊടുപുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമീറ (32)യാണ് മരിച്ചത്.

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചത്. ഒരുകോടിയോളം രൂപ ചെലവഴിച്ച ടിൽ തെറാപ്പി പരാജയപ്പെട്ടതായി കുടുംബം ആരോപിച്ചു. രോഗശമനം അറുപത് ശതമാനം വരെ ഉറപ്പ് നൽകിയിരുന്നെങ്കിലും ചികിത്സ പരാജയപ്പെട്ടതോടെ ആരോഗ്യനില കൂടുതൽ ഗുരുതരമായി.

കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചയോടെ തെരൂർ പാലയോട്ടെ വീട്ടിലെത്തിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!