വളപട്ടണം പുഴയിൽ യുവതിയോടൊപ്പം ചാടിയആളെ കണ്ടെത്താനായില്ല; കിട്ടിയത് മറ്റൊരു യുവാവിന്റെ മൃതദേഹം

Kannadiparamba online news

വളപട്ടണം: ബേക്കലിലെ യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺ സുഹൃത്തായ നിർമ്മാണ തൊഴിലാളിയെ ഇനിയും കണ്ടെത്താനായില്ല. പുഴയിൽ തിരച്ചിൽ നടത്തിയ
സംഘത്തിന് മറ്റൊരാളുടെ മൃതദേഹം കണ്ടുകിട്ടി. അഴീക്കോട് കപ്പക്കടവിലെ ചേലോറ കണ്ടിക്കൽ വീട്ടിൽ ഹരീഷിൻ്റെ (45) മൃതദേഹമാണ് കണ്ടുകിട്ടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് മൃതദേഹം ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി. ബേക്കലിൽ നിന്നും യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടി കാണാതായ പെരിയാട്ടടുക്കത്തെ രാജു (39) വിനെഇനിയും കണ്ടെത്താനായില്ല. ഇയാളെ കാണാനില്ലെന്ന ബന്ധുവിൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ ഉച്ചയോടെ ബേക്കൽ പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം പോകുകയും ഭർത്താവും മക്കളും ഇവരെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.. ഞായറാഴ്ചയാണ് യുവതിയെയും ആൺ സുഹൃത്തിനെയും കാണാതായത്. ഇരുവരും വളപട്ടണം പുഴയുടെ പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!