തലശ്ശേരി: തലശ്ശേരി കുടുംബകോടതിയിലെ വെയിറ്റിംഗ് റൂമിൽ വെച്ച് സീനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ തലശ്ശേരി ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിനിയും സീനിയർ അഭിഭാഷകയുമായ പി.വി. സോണിക്കാണ് (56) മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനായ വിളക്കോട്ടൂർ കീഴാലി പൊയിൽ കെ.പി. ദിവാകരനെതിരെയാണ് (51) പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച്ച പകൽ 12.15-ന് കുടുംബ കോടതിയിലെ കൗൺസിലിംഗ് ഹാളിന് പുറത്തായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വെയിറ്റിംഗ് റൂമിൽ സുഹൃത്തും സഹപ്രവർത്തകയുമായ അഡ്വ. സുസ്മിതയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അഡ്വ. സോണി. ഈ സമയം കൗൺസിലിംഗിനായി കാത്തു നിൽക്കുകയായിരുന്ന ദിവാകരൻ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. തള്ളിവീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ അഡ്വ. സോണിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദ്ദനത്തിന് കാരണം കേസ്
വിവാഹമോചന, ജീവനാംശ കേസിലെ കൗൺസിലിംഗിനായി എത്തിയതായിരുന്നു ദിവാകരൻ. ഈ കേസിൽ ദിവാകരന്റെ ഭാര്യയുടെ (എതിർ കക്ഷി) അഭിഭാഷകയാണ് അഡ്വ. സോണി. തനിക്കെതിരെ വസ്തുതാപരമായ കാര്യങ്ങൾ അഭിഭാഷക മനഃപൂർവ്വം കെട്ടിച്ചമച്ചുവെന്ന് ആരോപിച്ചായിരുന്നു ദിവാകരന്റെ പ്രകോപനം. അതേസമയം, അഡ്വ. സോണി തന്നെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ദിവാകരനും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പോലീസ് ഇരുവരുടെയും മൊഴിയെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

