തിരുവനന്തപുരം: വലിയ ആരവങ്ങൾക്കും ആവേശത്തിനുമിടെ കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം സത്യവാചകം ചൊല്ലി. പുതിയ മന്ത്രിസഭയുടെ സ്ഥാനാരോഹണം വീക്ഷിക്കാൻ സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്.
സത്യപ്രതിജ്ഞയിലെ കൗതുകങ്ങൾ
മിക്ക മന്ത്രിമാരും ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ മന്ത്രിമാരായ ഷിബു ബേബി ജോണും സി.പി. ജോണും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനാകട്ടെ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. പുതിയ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഒ.ജെ. ജനീഷ് അധികാരമേറ്റു.
ദേശീയ നേതാക്കളുടെ സാന്നിധ്യം
സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വലിയൊരു ദേശീയ നിര തന്നെ തലസ്ഥാനത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എം.പി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു എന്നിവർ ചടങ്ങിനെത്തി. പ്രതിപക്ഷനേതാവ് പിണറായി വിജയനും മറ്റ് കക്ഷി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

