വളപട്ടണം: നിരവധി കുടുംബങ്ങളുടെ വഴി തടഞ്ഞുകൊണ്ട് മതിൽ കെട്ടാനുള്ള തപാൽ വകുപ്പിന്റെ നീക്കം ജനകീയ പ്രതിരോധത്തിൽ തടഞ്ഞു. വളപട്ടണം സഹകരണ ബാങ്കിന് സമീപം കക്കുളങ്ങര പള്ളിക്ക് മുന്നിലുള്ള തപാൽ വകുപ്പിന്റെ സ്ഥലത്താണ് സംഭവം.
ഇന്ന് രാവിലെ പോലീസ് അകമ്പടിയോടെ മതിൽ കെട്ടാൻ അധികൃതർ എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. മതിൽ വരുന്നതോടെ പ്രദേശത്തെ ഇരുപതോളം വീട്ടുകാരുടെ വഴി പൂർണ്ണമായും തടസ്സപ്പെടുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ.വി. സുമേഷ് എം.എൽ.എ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
എം.എൽ.എയുടെ ഇടപെടൽ:
ആദ്യഘട്ടത്തിൽ സൗഹൃദപരമായി സംസാരിച്ചെങ്കിലും, മതിൽ കെട്ടിയേ അടങ്ങൂ എന്ന വാശിയിൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെ രംഗം വഷളായി. “എന്തുവന്നാലും വഴി തടയാൻ അനുവദിക്കില്ല” എന്ന് എം.എൽ.എ കർശന നിലപാട് സ്വീകരിച്ചതോടെ അധികൃതർ നിർമ്മാണം നിർത്തിവെക്കാൻ തയ്യാറായി. വഴി തടസ്സപ്പെടാത്ത സ്ഥലങ്ങളിൽ ജോലി തുടരാമെന്നും തർക്കമുള്ള ഭാഗത്ത് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും ധാരണയായി.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. ഷക്കീൽ, ജനപ്രതിനിധികളായ എ.എം. മിഥുാജ്, വി.കെ.സി. ജംഷീറ, സി.വി. നൗഷാദ്, എ.ടി. സഹീർ, പി.എം. ഫൗസിയ തുടങ്ങിയവരും എം.എൽ.എയ്ക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

