കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂർ നഗരസഭയിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലുമുള്ള ചില വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതോടെ രാഷ്ട്രീയ വിവാദം കനക്കുന്നു.
സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയാണ് മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്, എന്നാണ് കോൺഗ്രസിന്റെ ആരോപണം.
എന്നാൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാത്ത ഉത്തരവാദിത്വം യു.ഡി.എഫിന്റെതാണ് , ഭീഷണാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം വ്യക്തമാക്കി.
🔻 കോൺഗ്രസിന്റെ ആരോപണം
ആന്തൂരിലും മലപ്പട്ടത്തും സി.പി.എം ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് രമേശ് ചെന്നിത്തല. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുതന്നെ അനുവദിക്കാത്തത് ഫാസിസ്റ്റ് പ്രവണത – കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള താമസിക്കുന്ന വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തരുത് എന്നായിരുന്നു പാർട്ടി നിലപാട് എന്ന് കോൺഗ്രസ്.
🔻 സി.പി.എമ്മിന്റെ മറുപടി
“യു.ഡി.എഫിന് സ്ഥാനാർത്ഥികളെ കണ്ടെത്താനാവാത്തത് ഞങ്ങളോടൊന്നുമല്ല ബന്ധപ്പെട്ടിരിക്കുന്നത്.” – പി.കെ. ശ്യാമള “സ്ഥാനാർത്ഥികൾ സ്വമേധയാ പിന്മാറി; ഉത്തരവാദിത്വം ഞങ്ങൾക്കു ചുമത്തുന്നത് ന്യായമല്ല.”
🔻 ആന്തൂരിലെ സ്ഥിതി
യു.ഡി.എഫ് 17 സീറ്റുകളിൽ മാത്രം നാമനിർദ്ദേശപത്രിക നൽകിയിരുന്നു. സി.എച്ച് നഗർ വാർഡിൽ യു.ഡി.എഫ് മത്സരിച്ചില്ല; എൻ.ഡി.എ സ്ഥാനാർത്ഥി ഉണ്ട്. മുൻ തിരഞ്ഞെടുപ്പിലും 4 സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിട്ടുണ്ടായിരുന്നു.
യു.ഡി.എഫ് ആന്തൂർ കമ്മിറ്റി ഇതിനകം കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.
മലപ്പട്ടത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഡി.സി.സി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.
🔻 ഭീഷണി ആരോപണങ്ങൾ വ്യാപകമെന്ന് കോൺഗ്രസ്
യു.ഡി.എഫ് നേതാക്കളുടെ ആരോപണം:
വർഷങ്ങളായി ആന്തൂരിൽ ഭീഷണി അന്തരീക്ഷം മൈലാട്, തളിയിൽ, ആന്തൂർ, അഞ്ചാംപീടിക, വെള്ളിക്കീൽ വാർഡുകളിൽ പ്രമേയ സമർപ്പണം പിന്വലിക്കാനും “വെള്ള പേപ്പറിൽ ഒപ്പിട്ട് നൽകാനും” സി.പി.എം പ്രവർത്തകർ വീടുകളിലെത്തിയെന്ന് ആരോപണം.
🔻 വിമതർ – ഇരുവിഭാഗത്തിനും തലവേദന
യു.ഡി.എഫിന് സ്ഥാനാർത്ഥി പ്രതിസന്ധിയും ചില വാർഡുകളിൽ വിമത സ്ഥാനാർത്ഥികളും അതുപോലെ എൽ.ഡി.എഫിനും ചില പ്രദേശങ്ങളിൽ വിമത പ്രശ്നങ്ങൾ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

