മയ്യിൽ: സുരക്ഷിതവും കരുതലും നിറഞ്ഞ യാത്രാസൗകര്യം കാരണം കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സർവീസിന്റെ സ്ഥിരം ആരാധികയായി മാറിയ ഡോ. എം.ഒ. മിനിയെ, കണ്ണൂർ യൂണിറ്റിന്റെ ആയിരാമത്തെ വിനോദയാത്രയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ആദരിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം യാത്രകൾ പുനരാരംഭിച്ച മിനി ഇതുവരെ സംസ്ഥാനത്തിനകത്തും പുറത്തും 35-ൽ അധികം യാത്രകളാണ് ആനവണ്ടിയിലെ ടൂറുകൾ വഴി നടത്തിയിരിക്കുന്നത്.
അംഗലാപ്പുഴയിലേക്കുള്ള ആയിരാമത്തെ യാത്ര പൂർത്തിയാക്കിയ വേളയിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ഡോ. മിനിക്ക് നൽകിയ ആദരം. ജീവനക്കാരും കോർഡിനേറ്റർമാരുമൊന്നിച്ചാണ് ആദരവേറ്റു നൽകിയത്.
ഒറ്റയ്ക്ക് 35-ത്തിലധികം യാത്രകൾ
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി. യാത്രകളാണ് ഏറ്റവും ഹൃദയസ്പർശിയായത് എന്ന് ഡോ. മിനി പറയുന്നു. മിക്ക യാത്രകളും അവർ ഒറ്റയ്ക്കായിരുന്നു. മൂന്നാർ, കൊല്ലൂർ, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രവും അവർ മൂന്നിലധികം തവണ യാത്ര ചെയ്തിട്ടുണ്ട്.
ബജറ്റ് ടൂറിസം പാക്കേജുകൾ ആവർത്തിച്ച് ഉപയോഗിക്കുന്ന യാത്രക്കാർ ചേർന്ന് ബി.ടി.സി. ഫാൻസ് അസോസിയേഷൻ രൂപീകരിച്ചിട്ടുമുണ്ട്.
അംഗലാപ്പുഴ ബോട്ട് യാത്രയിൽ നടന്ന ചടങ്ങിൽ, ഡോ. മിനിയോടൊപ്പം ബജറ്റ് ടൂറിസം സെൽ കണ്ണൂർ ഡിപ്പോയിലെ പ്രവർത്തകർക്കും ആദരം ലഭിച്ചു.
ജില്ലാ കോർഡിനേറ്റർ തൻസീർ യൂണിറ്റ് കോർഡിനേറ്റർ റജീഷ് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതാവ് പ്രഭാകരൻ കൂടാളി കണ്ടക്ടർ രാജേഷ്
ആനവണ്ടിയുടെ വിജയകരമായ വിനോദയാത്രകൾക്ക് പിന്നിലെ പ്രവർത്തകരെ ഉപഹാരങ്ങളും പ്രശംസപത്രങ്ങളും നൽകി ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

