ഇൻഷുറൻസില്ലെന്ന് ആരോപിച്ച് എം.വി.ഐ.യുടെ വാഹനം  ജനം തടഞ്ഞുവച്ചു

Kannadiparamba online news

തളിപ്പറമ്പ് : എം.വി.ഐ.യുടെ വാഹനപരിശോധനയ്ക്കിടെ തർക്കവും ബഹളവും. ഒടുവിൽ പോലീസെത്തി ലാത്തിവീശി ആളുകളെ ഓടിച്ചു. വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ടെംപോ സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.

റോഡിൽ പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹനവകുപ്പിന്റെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന വാദവുമായി ഒരു സംഘമെത്തി. ഇവർ ഉദ്യോഗസ്ഥരോട് തർക്കിച്ചതോടെ റോഡിൽ ആൾക്കൂട്ടമായി. ഇതറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. കൂടിനിന്നവർക്കുനേരേ പോലീസ് ലാത്തിവീശിയാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തുനിന്നും മാറ്റിയത്.

ഇക്കാര്യം തിരിച്ചറിഞ്ഞ ജനം ഉദ്യോഗസ്ഥരെ റോഡില്‍ തടഞ്ഞു വച്ചു. പോലീസെത്തി ലാത്തി വീശി ജനത്തെ പിരിച്ചു വിട്ടശേഷമാണ് ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്നും മാറ്റിയത്. തളിപ്പറമ്ബ് ദേശീയപാതയില്‍ ഇന്നലെ രാത്രി 9.15 നാണ് സംഭവം. 

 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!