തളിപ്പറമ്പ്: നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരം. ബീഹാർ കത്തി ഹർബെൽവ സ്വദേശി സിൻഗ്രായ് യുടെ മകൻ ഹോപാൻസോറൻ (38)ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. കോൺക്രീറ്റ് മിക്സിംഗ് യന്ത്രവുമായി പോകുകയായിരുന്ന കെ. എൽ.59.ഡി. 9846നമ്പർ ടിപ്പർ ലോറി നെല്ലിപറമ്പിൽ നിന്നും പോകവെ
വെള്ളാവ് അപകട വളവിൽവെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറിയുണ്ടായിരുന്ന പട്ടുവം മുതുകുടയിലെ രമേശൻ (60) ,ഡ്രൈവർ ചപ്പാരപ്പടവിലെ റാഷിദ് (31) ഇതര സംസ്ഥാന തൊഴിലാളി
ത്രിമൂര്‍ത്തി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.രമേശനെയും ത്രിമൂർത്തിയേയും കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും റാഷിദിനെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

