ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ എണ്ണം ഏകദേശം 22 ലക്ഷത്തോളം വരുമ്പോഴും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർത്ത പ്രവാസികളുടെ എണ്ണം വളരെ കുറവാണ്. ആകെ 2,844 പേർ മാത്രമാണ് നിലവിൽ വോട്ടർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വിമാനയാത്രാ ചെലവുകളും കാരണം ഭൂരിഭാഗം പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാനാകുന്നില്ല. ഈ പ്രതിസന്ധി മറികടക്കാൻ പ്രോക്സി വോട്ടോ ഇ-തപാൽ വോട്ടോ അനുവദിക്കണമെന്നതാണ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം.
2018-ൽ ലോക്സഭ പാസാക്കിയ ‘പ്രോക്സി വോട്ട്’ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെടാതെ നിലയ്ക്കുകയായിരുന്നു. മൂന്നു വർഷം മുമ്പ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ച് പ്രോക്സി വോട്ടവകാശം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
കൂടാതെ വിദേശ എംബസികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ലഭ്യമാക്കിയ ഇ-തപാൽ വോട്ടിംഗ് സംവിധാനം പ്രവാസികൾക്കും അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചു വർഷം മുമ്പ് ശുപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.
📊 ജില്ലാവാർ പ്രവാസി വോട്ടർമാരുടെ കണക്ക് (2025):

🗣️ പ്രവാസി വോട്ടവകാശം ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്, എന്നും പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു. “വോട്ട് വേണമെങ്കിൽ നാട്ടിലെത്തണം” എന്ന സാഹചര്യത്തിൽ നിന്നൊഴിഞ്ഞ്, ഡിജിറ്റൽ മാർഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സൗകര്യം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

