പഴയങ്ങാടി: ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ വീണ്ടും തീപ്പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ മാടായിക്കാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിൻവശത്തായാണ് തീ പടർന്നത്. മാസങ്ങൾക്കുള്ളിൽ ഇത് പത്താം തവണയാണ് മാടായിപ്പാറയിൽ തീപ്പിടിത്തമുണ്ടാകുന്നത്. ഇത് സമൂഹവിരുദ്ധർ മനഃപൂർവ്വം തീയിട്ടതാണെന്ന നിഗമനത്തിലാണ് അധികൃതർ.
അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ
പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റാണ് തീയണച്ചത്. പയ്യന്നൂർ അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൃത്യസമയത്ത് തീയണക്കാൻ സാധിച്ചതിനാൽ വലിയ തോതിൽ പടരുന്നത് ഒഴിവാക്കാനായി.
പഴയങ്ങാടിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം
മാടായിപ്പാറയിൽ തീപ്പിടിത്തം പതിവാകുമ്പോഴും പഴയങ്ങാടി കേന്ദ്രീകരിച്ച് ഒരു അഗ്നിരക്ഷാ നിലയം വേണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം ഇന്നും യാഥാർഥ്യമായിട്ടില്ല. കടലോര തീരദേശ പഞ്ചായത്തുകളുടെ സമീപസ്ഥലമായ ഇവിടെ ഒരു ഫയർ സ്റ്റേഷൻ ഇല്ലാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്തുന്നുണ്ട്. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തേണ്ടി വരുന്നത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

