കൊച്ചി: കോഴിക്കോട് ആറ് വയസുകാരി അതിഥി നമ്പൂതിരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംല ബീഗം (ദേവിക അന്തർജനം) ക്കും ജീവപര്യന്തം തടവ് ശിക്ഷയായി ഹൈക്കോടതി വിധി പ്രസ്താവിച്ചു.
പ്രതികൾക്ക് 2 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2013 ഏപ്രിൽ 29നാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി കേസ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ പട്ടിണിക്കിട്ടുകയും, ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇരുവരും നേരത്തെ കൊലക്കുറ്റത്തിൽ നിന്ന് വെറുതെ വിട്ട കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി, സർക്കാരിന്റെ അപ്പീൽ സ്വീകരിച്ചാണ് പുതിയ ശിക്ഷാവിധി.
പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയായ സുബ്രഹ്മണ്യൻ നമ്പൂതിരിയും, അദ്ദേഹത്തിന്റെ ഭാര്യയായ റംല ബീഗവും കേസിലെ പ്രധാന പ്രതികളാണ്. ജസ്റ്റിസുമാരായ വി. രാജാവിജയരാഘവൻ ഉം കെ.വി. ജയകുമാർ ഉം ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

