വരള്‍ച്ച നേരിടുന്നതിന് ബന്ധപ്പെട്ട ഓരോ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാകലക്ടര്‍ അരുണ്‍ കെ വിജയന് നിര്‍ദ്ദേശിച്ചു. വരും ദിവസങ്ങളില്‍ വേനല്‍ ഇനിയും കടുക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രതയോടെ ഈ സാഹചര്യത്തെ കാണണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 13 തദ്ദേശസ്ഥാപനങ്ങളിലാണ് നിലവില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ചപ്പാരപ്പടവ്, ചെറുപുഴ, ചിറക്കല്‍, കണിച്ചാര്‍, കാങ്കോല്‍-ആലപ്പടമ്പ്, കേളകം, കീഴല്ലൂര്‍, നടുവില്‍, ന്യൂമാഹി, പെരിങ്ങോം-വയക്കര, രാമന്തളി, പാനൂര്‍, ശ്രീകണ്ഠാപുരം എന്നിവയാണവ. ഈ സംഖ്യയും കൂടാനാണ് സാധ്യത.
വിവിധ വകുപ്പുകള്‍ വരള്‍ച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും യോഗം നിര്‍ദ്ദേശിച്ചു. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടത്താനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പ്രാദേശികമായി കുടിവെള്ള ലഭിക്കുന്നതിനുള്ള തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുക, കിയോസ്കുകള്‍ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കുക, ടാങ്കര്‍ ലോറികളിലെ ജലവിതരണം, അതിനായി ഫില്ലിംഗ് സ്റ്റേഷനുകള്‍ ഒരുക്കല്‍, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ജലമലിനീകരണമില്ലെന്നുറപ്പ് വരുത്തല്‍, പൊതുകിണറുകളുടെ സംരക്ഷണം; പുനരുജ്ജീവനം, തൊഴിലുറപ്പ് തൊഴിലുകളുടെ സമയക്രമീകരണം, പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ മരുന്നുകള്‍ ഉറപ്പ് വരുത്തല്‍, ബോധവല്‍ക്കരണം എന്നിവയും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍വ്വഹിക്കണം.
വേനല്‍ക്കാല രോഗ ബോധവല്‍ക്കരണം, ആശുപത്രികളിലേയും ആരോഗ്യ കേന്ദ്രങ്ങളിലേയും സമയക്രമീകരണം, ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കല്‍,ഒ ആര് എസ് , ശുദ്ധജലം ഐസ് പാക്ക് എന്നിവ പി എച്ച് സി കളിലും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

