വളപട്ടണം. ബേങ്കിൽ പണയം വെച്ചപഴയ സ്വർണ്ണം എടുക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയെ സ്കൂട്ടറിൽ കൂട്ടികൊണ്ടു പോയി ആക്രമിച്ച് ആറരലക്ഷം രൂപ കവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തലശേരി സ്വദേശി അഷറഫിനെ(40)യാണ് വളപട്ടണം പോലീസ് പിടികൂടിയത്.
തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി കെ എം അഗസ്റ്റിൻ്റെ (65) പണമാണ് കവർന്നത്.ഇന്നലെ വൈകുന്നേരം 2.30 മണിയോടെയാണ് സംഭവം. ബേങ്കിൽ പണയം വെച്ച 97 ഗ്രാം സ്വർണ്ണം എടുക്കാൻ സഹായം അഭ്യർത്ഥിച്ച് മൺസൂർ എന്നയാൾകെ. എൽ.13.എ.എൻ.9711 നമ്പർ സ്കൂട്ടറിൽ പരാതിക്കാരനെ കയറ്റിക്കൊണ്ടു പോയി പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് കൂട്ടുപ്രതി അഷറഫിൻ്റെ സഹായത്തോടെ പരാതിക്കാരൻ്റെ കൈയിൽ ബാഗിൽ സൂക്ഷിച്ച 6.5 ലക്ഷം രൂപ തട്ടിയെടുക്കുകയും കഴുത്തിന് പിടിച്ച്തള്ളി താഴേയിട്ട് കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.പണം നഷ്ടപ്പെടതിനെ തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് ഒരാൾ പിടിയിലായത്.കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

