തളിപ്പറമ്പ്. സൈബർ തട്ടിപ്പു സംഘം ഓൺ ലൈൻ പണമിടപാട് വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായ രണ്ടു പേരുടെ പരാതിയിൽ പോലീസ് കേസെടുത്തു.കൂവേരി ആറാം മൈൽ സ്വദേശി വി. വി. വിപിൻ (31), പാലക്കുളങ്ങര പ്രണവത്തിൻ പി. ജ്യോതീന്ദ്രനാഥ് (51) എന്നിവരാണ് തട്ടിപ്പിനിരയായത്.ടെലഗ്രാം ആപ്പ് വഴി റിവ്യൂ കൊടുത്ത് പണം തരാമെന്നും വിശ്വസിപ്പിച്ച് ടാസ്കുകൾ നൽകി ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം നിക്ഷേപം സ്വീകരിച്ച സംഘം ഇക്കഴിഞ്ഞ ജനുവരി 5നും 10 നുമിടയിൽ 4, 14,754 രൂപ നിക്ഷേപം സ്വീകരിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഒരു കേസ്.
പാലക്കുളങ്ങര സ്വദേശിയായ ജ്യോതീന്ദ്രനാഥിനെ സ്റ്റോക്ക് ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് എസ്.ബി ഐ.യോനോ ആപ്പ് വഴിയും ഗൂഗിൾ പേ വഴിയും ഇക്കഴിഞ്ഞ ജനുവരി ഒന്നിനും 22 നുമിടയിൽ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും 9.7 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പിന്നീട് ലാഭമോ നിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

