കണ്ണൂർ : പട്ടാപ്പകൽപൂട്ടിയിട്ട വീട് കുത്തിതുറന്ന് 19പവൻ്റെ ആഭരണങ്ങൾ കവർന്ന നിരവധി കവർച്ചാ കേസുകളിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിൽ പി.എച്ച്.ആഷിഫിനെ (23) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ .ബിനുമോഹൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇക്കഴിഞ്ഞ
ഞായറാഴ്ച രാവിലെ10.30 മണിക്ക് പള്ളിക്കുന്ന് പന്നേൻ പാറയിലെ വീട് പൂട്ടി പാപ്പിനിശ്ശേരി കല്യാണത്തിന് പോയ അമ്പാടി ഹൗസിൽ ജയാനന്ദൻ്റെ (60) വീട് കുത്തിതുറന്നാണ് സ്വർണ്ണാഭരണങ്ങൾകവർന്നത്.
വീടിന്റെ പിൻഭാഗത്തെ ഗ്രിൽസ്സും വാതിലും കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 19പവൻ്റെ ആഭരണങ്ങളും മായി കടന്നു കളയുകയായിരുന്നു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെയും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.തുടർന്ന് കാഞ്ഞങ്ങാട് എത്തിയ
പോലീസിനെ കണ്ടു ഓടി രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രിയിൽ കാഞ്ഞങ്ങാട് റെയിൽ പാളത്തിലൂടെ പിന്തുടർന്ന് ഹൊസ്ദുർഗ് പോലീസിന്റെ സഹായത്തോടെയാണ് ടൗൺ പോലീസ് പിടികൂടിയത്. പൂട്ടിയിട്ട് വീടുകളിൽ പട്ടാപ്പകൽ കവർച്ച നടത്തുന്ന പ്രതി കൊള്ള മുതലുകളുമായി തീവണ്ടി മാർഗംരക്ഷപ്പെടുകയാണ് പതിവ്.പോലീസ് ചോദ്യം ചെയ്യലിൽ ഇക്കഴിഞ്ഞ
ശനിയാഴ്ച വളപട്ടണത്ത് വീട് കുത്തി തുറന്നു മോഷണം നടത്തിയതും ആഷിഫ് ആണെന്ന് തെളിഞ്ഞു. പയ്യന്നൂർ ടൗണിലെ വ്യാപാരിയുടെ കേളോത്തെ വീട്ടിലും കാലിക്കടവ് ഏച്ചിക്കൊവ്വലിലും ചീമേനി, നീലേശ്വരം, ഹൊസ്ദുർഗ്, കാസറഗോഡ്, പഴയങ്ങാടി, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലുമായി 12 ഓളം കവർച്ചകേസുകൾ നിലവിലുണ്ട്.
മോഷണ കേസുകളിൽ പ്രതിയായ ആഷിഫ് ആറ് മാസത്തെ കാപ്പാ തടവിന് തൃശൂർ ഹൈടെക് സുരക്ഷ ജയിലിൽ കഴിഞ്ഞിരുന്നു. ഈ മാസം 16 ന് ആണ് ജയിലിൽ നിന്നിറങ്ങിയത്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ ഷമീൽ, സവ്യസാച്ചി, അജയൻ, എ എസ്.ഐ രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈജു, രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ റമീസ് ,ഷിനോജ്, സനൂപ്, ബാബു മണി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

